ഹോസിയാ 3

അവിശ്വസ്തയെ തിരിച്ചെടുക്കുന്നു
1

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നീ പോയി ജാരവേഴ്ചയുള്ളവളും വ്യഭിചാരിണിയും ആയ ഒരുവളെ സ്‌നേഹിക്കുക. മുന്തിരിയടകള്‍ ഇഷ്ടപ്പെടുകയും അന്യദേവന്‍മാരുടെ പിറകേപോവുകയും ചെയ്തിട്ടും ഇസ്രായേല്‍ ജനത്തെ കര്‍ത്താവ് സ്‌നേഹിക്കുന്നതുപോലെ തന്നെ.

2

പതിനഞ്ചു ഷെക്കല്‍ വെള്ളിയും ഒന്നര ഹോമര്‍ ബാര്‍ലിയും കൊടുത്തു ഞാനവളെ സ്വന്തമാക്കി.

3

ഞാന്‍ അവളോടു പറഞ്ഞു: ദീര്‍ഘനാള്‍ നീ എന്‍േറതായിരിക്കണം. നീ വ്യഭിചരിക്കരുത്; അന്യപുരുഷന്‍േറ താവരുത്.

4

ഞാന്‍ നിനക്കും അങ്ങനെയായിരിക്കും. രാജാക്കന്‍മാരോ പ്രഭുക്കന്‍മാരോ ആരാധനാസ്തംഭമോ എഫോദോ കുലദൈവങ്ങളോ ഇല്ലാതെ ഇസ്രായേല്‍ മക്കള്‍ ഏറെക്കാലം കഴിയും.

5

പിന്നീട് അവര്‍ തിരിച്ചുവന്ന് തങ്ങളുടെദൈവമായ കര്‍ത്താവിനെയും രാജാവായ ദാവീദിനെയും അന്വേഷിക്കും. ആ നാളുകളില്‍ ഭയഭക്തികളോടെ അവര്‍ കര്‍ത്താവിന്റെ അടുക്കല്‍ തിരിച്ചുവരും. അവിടുത്തെ കൃപയ്ക്ക് അവര്‍ പാത്രമാകും.