പ്രഭാഷകന്‍ 19

1

മദ്യപനായ തൊഴിലാളി ഒരിക്കലുംധനവാനാകയില്ല; ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍അല്‍പാല്‍പമായി നശിക്കും.

2

വീഞ്ഞും സ്ത്രീയും ബുദ്ധിമാന്‍മാരെവഴി തെറ്റിക്കുന്നു; വേശ്യകളുമായി ഇടപഴകുന്നവനുവീണ്ടുവിചാരം നഷ്ടപ്പെടുന്നു.

3

വ്രണങ്ങളും പുഴുക്കളും അവനെ അവകാശപ്പെടുത്തും; വീണ്ടുവിചാരമില്ലാത്തവന്‍ നശിക്കും.

സംസാരത്തില്‍ സൂക്ഷിക്കുക
4

മറ്റുള്ളവരെ എളുപ്പം വിശ്വസിക്കുന്നവന്റെ മനസ്‌സിന് ആഴമില്ല; പാപം ചെയ്യുന്നവന്‍ തനിക്കുതന്നെതിന്‍മ വരുത്തുന്നു.

5

ദുഷ്ടതയില്‍ ആനന്ദിക്കുന്നവന്‍ശിക്ഷിക്കപ്പെടും.

6

വ്യര്‍ഥഭാഷണത്തെ വെറുക്കുന്നവന്‍തിന്‍മയില്‍ നിന്ന് ഒഴിഞ്ഞിരിക്കും.

7

കേള്‍ക്കുന്നതെല്ലാം പറഞ്ഞു നടക്കരുത്; നിനക്കൊന്നും നഷ്ടപ്പെടുകയില്ല.

8

മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടതു പറയരുത്; പാപം ആവുകയില്ലെങ്കില്‍, അതുനീ വെളിപ്പെടുത്തരുത്.

9

കേള്‍ക്കുന്നവനു നിന്നില്‍ വിശ്വാസം നഷ്ടപ്പെടും; ക്രമേണ അവന്‍ നിന്നെ വെറുക്കും.

10

കേട്ടകാര്യം നിന്നോടൊത്തു മരിക്കട്ടെ; ധൈര്യമായിരിക്കുക; നീപൊട്ടിത്തെറിക്കുകയില്ല.

11

രഹസ്യം കേട്ട വിഡ്ഢി പ്രസവവേദനഅനുഭവിക്കുന്ന സ്ത്രീയെപ്പോലെക്‌ളേശിക്കും.

12

തുടയില്‍ തുളഞ്ഞുകയറിയ അസ്ത്രം പോലെയാണ് ഭോഷന്റെ ഉള്ളില്‍രഹസ്യം.

13

കേട്ട കാര്യം സ്‌നേഹിതനോടുനേരിട്ടു ചോദിക്കുക; അവന്‍ അതു ചെയ്തിട്ടില്ലായിരിക്കാം; ചെയ്താല്‍തന്നെ, മേലില്‍അങ്ങനെ ചെയ്യാതിരിക്കട്ടെ.

14

അയല്‍ക്കാരനോടു നേരിട്ടു ചോദിക്കുക; അവനതു പറഞ്ഞിട്ടില്ലായിരിക്കാം; പറഞ്ഞാല്‍തന്നെ, മേലില്‍അങ്ങനെ പറയാതിരിക്കട്ടെ.

15

സ്‌നേഹിതനോടു ചോദിക്കുക;അതു മിഥ്യാപവാദമായിരിക്കും; കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുത്.

16

ആര്‍ക്കും തെറ്റുപറ്റാം; നാവുകൊണ്ട് ഒരിക്കലും പാപംചെയ്തിട്ടില്ലാത്ത ആരെങ്കിലും ഉണ്ടോ?

17

അയല്‍ക്കാരനെ ഭീഷണിപ്പെടുത്തുന്നതിനുമുമ്പ്

18

അവനുമായി സംസാരിക്കുക;

19

അത്യുന്നതന്റെ നിയമം നിറവേറ്റാന്‍ഇടനല്‍കുക.

യഥാര്‍ഥ ജ്ഞാനം
20

എല്ലാ ജ്ഞാനവും ദൈവഭക്തിയിലടങ്ങുന്നു;

യഥാര്‍ഥ ജ്ഞാനം
21

ജ്ഞാനത്തില്‍ നിയമത്തിന്റെ പൂര്‍ത്തീകരണമുണ്ട്.

22

തിന്‍മയിലുള്ള അറിവു ജ്ഞാനമല്ല; പാപികളുടെ ഉപദേശം വിവേകരഹിതമാണ്.

23

നിന്ദ്യമായ സാമര്‍ഥ്യവും ഉണ്ട്; ജ്ഞാനമില്ലാത്തതുകൊണ്ടുമാത്രംഭോഷനായിരിക്കുന്നവനുമുണ്ട്.

24

നിയമം ധിക്കരിക്കുന്ന ബുദ്ധിമാനെക്കാള്‍ ഭേദമാണ് ദൈവഭയമുള്ള ബുദ്ധിഹീനന്‍.

25

സൂക്ഷമവും എന്നാല്‍ അനീതി നിറഞ്ഞതുമായ സാമര്‍ഥ്യവും ഉണ്ട്; തന്‍കാര്യം നേടാന്‍ നിഷ്‌കരുണംപ്രവര്‍ത്തിക്കുന്നവരുണ്ട്.

26

ശിരസ്‌സു നമിച്ചു വിലപിച്ചുനടക്കുന്നആഭാസന്‍ ഉണ്ട്; അവന്റെ ഹൃദയം നിറയെ കാപട്യമാണ്.

27

അവന്‍ മുഖം മറച്ച് ഒന്നും കേള്‍ക്കുന്നില്ലെന്നു നടിക്കും; ആരും ശ്രദ്ധിക്കാത്തപ്പോള്‍ അവന്‍ നിന്റെ മേല്‍ ചാടിവീഴും.

28

അശക്തികൊണ്ടു പാപത്തില്‍നിന്ന്ഒഴിഞ്ഞുനിന്നാലും തക്കം കിട്ടുമ്പോള്‍തിന്‍മ പ്രവര്‍ത്തിക്കും.

29

ബാഹ്യഭാവം നോക്കിയാണുമനുഷ്യനെ അറിയുന്നത്; ബുദ്ധിമാനെ മുഖം കണ്ടാല്‍ അറിയാം.

30

വേഷം, ചിരി, നടപ്പ് ഇവ മനുഷ്യന്റെ സത്ത്വം വെളിപ്പെടുത്തുന്നു.