പ്രഭാഷകന്‍ 27

വിവിധോപദേശങ്ങള്‍
1

നിസ്‌സാരലാഭത്തിനുവേണ്ടിപാപം ചെയ്തിട്ടുള്ളവര്‍ ഏറെയുണ്ട്. ദ്രവ്യാഗ്രഹി പലതും കണ്ടില്ലെന്നു നടിക്കുന്നു

2

കല്ലുകള്‍ക്കിടയില്‍ കുറ്റി ഉറച്ചിരിക്കുന്നതു പോലെ ക്രയവിക്രയങ്ങള്‍ക്കിടയില്‍ പാപം ഉറയ്ക്കുന്നു.

3

ദൈവഭക്തിയില്‍ ദൃഢതയുംതീക്ഷ്ണതയും ഇല്ലാത്തവന്റെഭവനം അതിവേഗം നശിക്കും.

4

ഉപയോഗശൂന്യമായവ അരിപ്പയില്‍ശേഷിക്കുന്നതുപോലെ മനുഷ്യന്റെ ചിന്തയില്‍ മാലിന്യം തങ്ങിനില്‍ക്കും.

5

കുശവന്റെ പാത്രങ്ങള്‍ചൂളയിലെന്നപോലെ മനുഷ്യന്‍ന്യായവാദത്തിലൂടെ പരിശോധിക്കപ്പെടുന്നു.

6

വൃക്ഷത്തിന്റെ ഫലം കര്‍ഷകന്റെ സാമര്‍ഥ്യം വെളിവാക്കുന്നു; ചിന്തയുടെ പ്രകടനം മനുഷ്യന്റെ സ്വഭാവത്തെയും.

7

ഒരുവന്റെ ന്യായവാദം കേള്‍ക്കാതെഅവനെ പുകഴ്ത്തരുത്; അതാണ് മനുഷ്യനെ പരീക്ഷിക്കാനുള്ള മാര്‍ഗം.

8

നീതിയെ പിന്തുടര്‍ന്നാല്‍ നിനക്കതു ലഭിക്കും; മഹനീയ അങ്കിപോലെ അതു ധരിക്കുക.

9

പക്ഷികള്‍ സ്വന്തം വര്‍ഗത്തോടുകൂട്ടംചേരുന്നതുപോലെ സത്യസന്ധത സത്യസന്ധനോടു ചേരുന്നു.

10

സിംഹം ഇരയ്ക്കുവേണ്ടി പതിയിരിക്കുന്നു; പാപം പാപിയെ കാത്തിരിക്കുന്നു.

11

ദൈവഭക്തന്റെ വിവേകം സുദൃഢമാണ്. മൂഢനു ചന്ദ്രനെപ്പോലെ മാറ്റം സംഭവിക്കുന്നു.

12

മൂഢനെ വിട്ടൊഴിയാന്‍ നോക്കുക;ബുദ്ധിമാനെ വിട്ടുപോകരുത്.

13

ഭോഷന്റെ സംസാരം നിന്ദ്യവുംഅവന്റെ ചിരി അനിയന്ത്രിതവുംപാപകരവുമാണ്.

14

ആണയിടുന്നവരുടെ സംസാരംകേള്‍ക്കുമ്പോള്‍ രോമഹര്‍ഷം ഉണ്ടാവുന്നു; അവരുടെ കലഹം കേള്‍ക്കുന്നവന്‍ചെവി പൊത്തുന്നു.

15

അഹങ്കാരികളുടെ മത്‌സരംരക്തച്ചൊരിച്ചിലിനിടയാക്കുന്നു. അവരുടെ ദൂഷണം കര്‍ണകഠോരമാണ്.

16

രഹസ്യം പാലിക്കാത്തവനുവിശ്വസ്തത നഷ്ടപ്പെടുന്നു; അവന് ആപ്തമിത്രം ഉണ്ടാവുകയില്ല.

17

സുഹൃത്തിനെ സ്‌നേഹിക്കുകയും അവനോടു വിശ്വസ്തത പാലിക്കുകയും ചെയ്യുക; നീ അവന്റെ രഹസ്യം വെളിപ്പെടുത്താന്‍ ഇടയായാല്‍ അവനോടുകൂടെ നടക്കരുത്.

18

എന്തെന്നാല്‍, ശത്രുവിനെ നശിപ്പിക്കുന്നതു പോലെ നീ അയല്‍ക്കാരന്റെ സൗഹൃദം നശിപ്പിച്ചു.

19

കൈയിലിരുന്ന പക്ഷിയെ തുറന്നു വിടുന്നതു പോലെ നീ അയല്‍ക്കാരനെ അകറ്റി; അവനെ വീണ്ടും കിട്ടുകയില്ല.

20

പിന്‍തുടരാന്‍ ആകാത്തവിധംഅവന്‍ അകന്നിരിക്കുന്നു, വലയില്‍നിന്നു മാന്‍ എന്നപോലെഅവന്‍ രക്ഷപെട്ടിരിക്കുന്നു.

21

മുറിവാണെങ്കില്‍ വച്ചുകെട്ടാം,ദൂഷണത്തിനു ശേഷവുംഅനുരഞ്ജന സാധ്യതയുണ്ട്; രഹസ്യം വെളിപ്പെടുത്തിയാല്‍, പിന്നെപ്രതീക്ഷയ്ക്കു വകയില്ല.

22

കണ്ണു ചിമ്മുന്നവന്‍ തിന്‍മ നിനയ്ക്കുന്നു; അവനെ തടയാന്‍ ആര്‍ക്കും കഴിയുകയില്ല.

23

നീ കേള്‍ക്കേ അവന്‍ മധുരമായി സംസാരിക്കും, നിന്റെ വാക്കുകളെ അവന്‍ ശ്ലാഘിക്കും. എന്നാല്‍, പിന്നീട് അവന്‍ സ്വരം മാറ്റും; നിന്റെ വാക്കുകൊണ്ടുതന്നെ നിന്നെ കുടുക്കും.

24

ഞാന്‍ വെറുക്കുന്ന പലതുമുണ്ട്.എന്നാല്‍, ഒന്നും അവനു തുല്യമല്ല; കര്‍ത്താവുപോലും അവനെ വെറുക്കും.

25

നേരേ മുകളിലേക്കു കല്ലെറിയുന്നവന്‍തന്റെ തലയിലേക്കു തന്നെയാണ്എറിയുന്നത്; ചതിപ്രയോഗം ചുറ്റും മുറിപ്പെടുത്തുന്നു.

26

താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും; താന്‍ വച്ച കെണിയില്‍ താന്‍തന്നെ കുടുങ്ങും.

27

താന്‍ ചെയ്ത തിന്‍മ തന്റെ മേല്‍തന്നെ പതിക്കും. അത് എവിടെനിന്നു വന്നെന്ന്അവന്‍ അറിയുകയില്ല.

28

അഹങ്കാരിയില്‍നിന്ന് പരിഹാസവുംദൂഷണവും പുറപ്പെടുന്നു; പ്രതികാരം സിംഹത്തെപ്പോലെഅവനുവേണ്ടി പതിയിരിക്കുന്നു.

29

ഭക്തന്‍ വീഴുമ്പോള്‍ ആനന്ദിക്കുന്നവന്‍ കെണിയില്‍ കുടുങ്ങും; മരണത്തിനുമുമ്പ് വേദന അവനെ വിഴുങ്ങും.

30

കോപവും ക്രോധവും മ്ലേച്ഛമാണ്; അവ എപ്പോഴും ദുഷ്ടനോടുകൂടെയുണ്ട്.