ഉത്തമഗീതം 6

1

അംഗനമാരില്‍ അഴകാര്‍ന്നവളേ,നിന്റെ പ്രിയന്‍ എങ്ങുപോയി? എങ്ങോട്ടാണ് നിന്റെ പ്രിയന്‍പിരിഞ്ഞുപോയത്? പറയൂ, നിന്നോടൊപ്പം ഞങ്ങളുംഅവനെ തേടിവരാം.

മണവാട്ടി:
2

എന്റെ പ്രാണപ്രിയന്‍ തന്റെ ഉദ്യാനത്തിലേക്ക്, സുഗന്ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി; തന്റെ ആട്ടിന്‍പറ്റത്തെ മേയ്ക്കാനും, ലില്ലിപ്പൂക്കള്‍ ശേഖരിക്കാനുംതന്നെ.

3

ഞാനെന്റെ പ്രിയന്‍േറതാണ്;എന്റെ പ്രിയന്‍ എന്‍േറതും. അവന്‍ ആട്ടിന്‍പറ്റത്തെലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു.

ഗാനം അഞ്ച് മണവാളന്‍:
4

എന്റെ പ്രിയേ, നീ തിര്‍സാനഗരംപോലെ മനോഹരിയാണ്; ജറുസലെംപോലെ സുന്ദരിയും. കൊടിക്കൂറകളേന്തി വരുന്നസൈന്യംപോലെ നീ ഭയദയുമാണ്.

5

നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അത് എന്നെ വിവശനാക്കുന്നു. നിന്റെ തലമുടി ഗിലയാദ്മലഞ്ചെരിവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്.

6

നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അത് എന്നെ വിവശനാക്കുന്നു. നിന്റെ തലമുടി ഗിലയാദ്മലഞ്ചെരിവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്.

7

നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അത് എന്നെ വിവശനാക്കുന്നു. നിന്റെ തലമുടി ഗിലയാദ്മലഞ്ചെരിവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്.

8

നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അത് എന്നെ വിവശനാക്കുന്നു. നിന്റെ തലമുടി ഗിലയാദ്മലഞ്ചെരിവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്.

9

എന്നാല്‍ എന്റെ മാടപ്രാവ്, എന്റെ പൂര്‍ണവതി, ഒരുവള്‍മാത്രം. അമ്മയ്ക്ക് അവള്‍ ഓമനയാണ്; ഉദരത്തില്‍ വഹിച്ചവള്‍ക്ക് അവള്‍അവികലയാണ്. കന്യകമാര്‍ അവളെ കണ്ട് ഭാഗ്യവതി എന്നു വിളിച്ചു. രാജ്ഞിമാരും ഉപനാരികളുംഅങ്ങനെതന്നെ അവളെ പുകഴ്ത്തി.

10

ഉഷസ്‌സുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവള്‍ ആരാണ്?

11

ഞാന്‍ ബദാംതോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു; താഴ്‌വരയിലെ പൂങ്കുലകള്‍ കാണാന്‍, മുന്തിരിവള്ളികള്‍ മൊട്ടിട്ടോ എന്നറിയാന്‍, മാതളമരങ്ങള്‍ പൂവിട്ടോ എന്നു നോക്കാന്‍.

മണവാട്ടി:
12

ഞാനറിയാതെതന്നെ എന്റെ ഭാവന എന്നെ രഥത്തില്‍ എന്റെ നാഥന്റെ അരികില്‍ ഇരുത്തി.

തോഴിമാര്‍:
13

ഷൂലാംകന്യകേ, മടങ്ങിവരൂ.മടങ്ങിവരൂ, ഞങ്ങള്‍ നിന്നെ ഒന്നുകണ്ടുകൊള്ളട്ടെ. രണ്ടു സംഘങ്ങളുടെ മധ്യത്തില്‍നൃത്തം ചെയ്യുന്ന ഷൂലാംകന്യകയെനിങ്ങള്‍ എന്തിനു തുറിച്ചുനോക്കുന്നു?