1 ദിനവൃത്താന്തം 25

ഗായക ഗണങ്ങള്‍
1

ദാവീദും ദേവാലയ ശുശ്രൂഷകരില്‍ പ്രമുഖരും കൂടെ ആസാഫ്, ഹേമാന്‍, യദുഥൂന്‍ എന്നിവരുടെ പുത്രന്‍മാരില്‍ ചിലരെ ശുശ്രൂഷയ്ക്കു നിയോഗിച്ചു. ഇവര്‍ കിന്നരം, വീണ, കൈത്താളം എന്നിവയുടെ അകമ്പടിയോടെ പ്രവചനം നടത്തേണ്ടിയിരുന്നു. ഇങ്ങനെ നിയുക്തരായവരും അവരുടെ കര്‍ത്തവ്യങ്ങളും:

2

ആസാഫിന്റെ പുത്രന്‍മാരില്‍ സക്കൂര്‍, ജോസഫ്, നെഥാനിയ, അഷാറെലാ - പിതാവായ ആസാഫിന്റെ കീഴില്‍ രാജനിര്‍ദേശമനുസരിച്ച് ഇവര്‍ പ്രവചനം നടത്തി.

3

ഗദാലിയാ, സേരി, യഷായാ, ഷിമെയി, ഹഷാബിയാ, മത്തീത്തിയാ എന്നീ ആറുപേര്‍ തങ്ങളുടെ പിതാവായ യദുഥൂനിന്റെ കീഴില്‍ കിന്നരം വായിച്ച് കര്‍ത്താവിനു കൃതജ്ഞതയും സ്തുതിയും അര്‍പ്പിച്ചു പ്രവചിച്ചു.

4

ഹേമാന്റെ പുത്രന്‍മാര്‍: ബുക്കിയാ, മഥാനിയാ, ഉസിയേല്‍, ഷെബുവേല്‍, യറിമോത്, ഹനാനിയാ, ഹാനാനി, എലിയാത്ത, ഗിദാല്‍തി, റൊമാന്തിയേസര്‍, യോഷ്ബകാഷ, മല്ലോത്തി, ഹോത്തിര്‍, മഹസിയോത് -

5

ഇവരെല്ലാം രാജാവിന്റെ ദീര്‍ഘദര്‍ശിയായ ഹേമാന്റെ പുത്രന്‍മാരാണ്. ഹേമാനെ ഉന്നതനാക്കുന്നതിന് തന്റെ വാഗ്ദാനമനുസരിച്ച് ദൈവം പതിന്നാലു പുത്രന്‍മാരെയും മൂന്നു പുത്രിമാരെയും അവനു നല്‍കി.

6

ഇവര്‍ കര്‍ത്താവിന്റെ ആലയത്തില്‍ തങ്ങളുടെ പിതാവിന്റെ കീഴില്‍ വീണയും കിന്നരവും കൈത്താളവും ഉപയോഗിച്ചു ശുശ്രൂഷ നടത്തി. ആസാഫ്, യദുഥൂന്‍, ഹേമാന്‍ എന്നിവര്‍ രാജാവില്‍ നിന്നു നേരിട്ടു കല്‍പന സ്വീകരിച്ചു.

7

ഇവരും ചാര്‍ച്ചക്കാരും വിദഗ്ധ ഗായകന്‍മാരാണ്. കര്‍ത്താവിനു ഗാനമാലപിക്കാന്‍ പരിശീലനം നേടിയ ഇവരുടെ എണ്ണം ഇരുനൂറ്റിയെണ്‍പത്തെട്ട്.

8

വലുപ്പച്ചെറുപ്പമോ ഗുരുശിഷ്യ വ്യത്യാസമോ പരിഗണിക്കാതെ അവര്‍ നറുക്കിട്ടു. തങ്ങളുടെ തവണ നിശ്ചയിച്ചു.

9

ആദ്യത്തെനറുക്ക് ആസാഫ് കുടുംബത്തില്‍പ്പെട്ടവനായ ജോസഫിനു വീണു. രണ്ടാമത്തേത് ഗദാലിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

10

മൂന്നാമത്തേത് സക്കൂറിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

11

നാലാമത്തേത് ഇസ്രിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

12

അഞ്ചാമത്തേത് നെഥാനിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

13

ആറാമത്തേത് ബുക്കിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

14

ഏഴാമത്തേത്‌ യഷാറെലായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

15

എട്ടാമത്തേത്‌ യഷായായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

16

ഒന്‍പതാമത്തേത് മത്താനിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

17

പത്താമത്തേത് ഷിമെയിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

18

പതിനൊന്നാമത് അസറേലിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

19

പന്ത്രണ്ടാമത് ഹഷാബിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

20

പതിമ്മൂന്നാമത് ഷബയേലിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

21

പതിന്നാലാമത്തേത് മത്തീത്തിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

22

പതിനഞ്ചാമത് എറേമോത്തിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

23

പതിനാറാമത്തേത് ഹനനിയായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

24

പതിനേഴാമത്; യോഷ്ബകാഷയ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

25

പതിനെട്ടാമത് ഹനാനിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

26

പത്തൊന്‍പതാമത്തേത് മല്ലോത്തിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

27

ഇരുപതാമത്തേത് എലിയാഥായ്ക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

28

ഇരുപത്തിയൊന്നാമത്തേത് ഹോത്തിറിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

29

ഇരുപത്തിരണ്ടാമത്തേത് ഗിദാല്‍തിക്ക്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

30

ഇരുപത്തിമൂന്നാമത്തേത് മഹസിയോത്തിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.

31

ഇരുപത്തിനാലാമത്തേത് റൊമാന്തിയേ സറിന്; അവനും സഹോദരന്‍മാരും പുത്രന്‍മാരും ചേര്‍ന്ന് പന്ത്രണ്ടുപേര്‍.