സങ്കീര്‍ത്തനങ്ങള്‍ 122

ജറുസലെമിനു നന്‍മ വരട്ടെ
1

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

2

ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.

3

നന്നായി പണിതിണക്കിയനഗരമാണു ജറുസലെം.

4

അതിലേക്കു ഗോത്രങ്ങള്‍ വരുന്നു,കര്‍ത്താവിന്റെ ഗോത്രങ്ങള്‍. ഇസ്രായേലിനോടു കല്‍പിച്ചതുപോലെ, കര്‍ത്താവിന്റെ നാമത്തിനുകൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു.

5

അവിടെന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു; ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങള്‍.

6

ജറുസലെമിന്റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍; നിന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ!

7

നിന്റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും നിന്റെ ഗോപുരങ്ങള്‍ക്കുള്ളില്‍സുരക്ഷിതത്വവും ഉണ്ടാകട്ടെ!

8

എന്റെ സഹോദരരുടെയും സുഹൃത്തുക്കളുടെയും പേരില്‍ ഞാന്‍ ആശംസിക്കുന്നു: നിനക്കു സമാധാനം.

9

ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തെപ്രതി ഞാന്‍ നിന്റെ നന്‍മയ്ക്കുവേണ്ടി പ്രാര്‍ഥിക്കും.