സങ്കീര്‍ത്തനങ്ങള്‍ 148

ആകാശവും ഭൂമിയും കര്‍ത്താവിനെ സ്തുതിക്കട്ടെ
1

കത്താവിനെ സ്തുതിക്കുവിന്‍; ആകാശത്തുനിന്നു കര്‍ത്താവിനെസ്തുതിക്കുവിന്‍. ഉന്നതങ്ങളില്‍അവിടുത്തെ സ്തുതിക്കുവിന്‍.

2

കര്‍ത്താവിന്റെ ദൂതന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ സൈന്യങ്ങളെ, അവിടുത്തെ സ്തുതിക്കുവിന്‍. സൂര്യചന്ദ്രന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍;

3

മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ,അവിടുത്തെ സ്തുതിക്കുവിന്‍. ഉന്നതവാനിടമേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍;

4

ആകാശത്തിനുമേലുള്ള ജലസഞ്ചയമേ,അവിടുത്തെ സ്തുതിക്കുവിന്‍.

5

അവ കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ; എന്തെന്നാല്‍, അവിടുന്നു കല്‍പിച്ചു,അവ സൃഷ്ടിക്കപ്പെട്ടു.

6

അവയെ അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കി; അലംഘനീയമായ അതിര്‍ത്തികള്‍അവിടുന്ന് അവയ്ക്കു നിശ്ചയിച്ചു.

7

ഭൂമിയില്‍നിന്നു കര്‍ത്താവിനെസ്തുതിക്കുവിന്‍; കടലിലെ ഭീകരജീവികളേ, അഗാധങ്ങളേ,കര്‍ത്താവിനെ സ്തുതിക്കുവിന്‍.

8

അഗ്‌നിയും കന്‍മഴയും മഞ്ഞും,പൊടിമഞ്ഞും, അവിടുത്തെ കല്‍പന അനുസരിക്കുന്ന കൊടുങ്കാറ്റും കര്‍ത്താവിനെ സ്തുതിക്കട്ടെ!

9

പര്‍വതങ്ങളും മലകളുംഫലവൃക്ഷങ്ങളും ദേവദാരുക്കളും

10

വന്യമൃഗങ്ങളും കന്നുകാലികളുംഇഴജന്തുക്കളും പറവകളും,

11

ഭൂമിയിലെ രാജാക്കന്‍മാരും ജനതകളുംപ്രഭുക്കന്‍മാരും ഭരണാധികാരികളും,

12

യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും,

13

കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ! അവിടുത്തെനാമം മാത്രമാണു സമുന്നതം; അവിടുത്തെ മഹത്വം ഭൂമിയെയുംആകാശത്തെയുംകാള്‍ ഉന്നതമാണ്.

14

അവിടുന്നു തന്റെ ജനത്തിനുവേണ്ടിഒരു കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു; തന്നോടു ചേര്‍ന്നുനില്‍ക്കുന്ന ഇസ്രായേല്‍ ജനത്തിന്റെ മഹത്വംതന്നെ. കര്‍ത്താവിനെ സ്തുതിക്കുവിന്‍.