സങ്കീര്‍ത്തനങ്ങള്‍ 92

നീതിമാന്‍ സന്തോഷിക്കുന്നു
1

അത്യുന്നതനായ കര്‍ത്താവേ, അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കുന്നതും അങ്ങയുടെ നാമത്തിനു സ്തുതികള്‍ആലപിക്കുന്നതും എത്ര ശ്രേഷ്ഠം.

2

ദശതന്ത്രീനാദത്തോടുകൂടെയും

3

കിന്നരവും വീണയും മീട്ടിയും പ്രഭാതത്തില്‍ അങ്ങയുടെ കരുണയെയും രാത്രിയില്‍ അങ്ങയുടെ വിശ്വസ്തതയെയും ഉദ്‌ഘോഷിക്കുന്നത് എത്ര ഉചിതം!

4

കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍എന്നെ സന്തോഷിപ്പിച്ചു; അങ്ങയുടെ അദ്ഭുതപ്രവൃത്തി കണ്ട്ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു.

5

കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍എത്ര മഹനീയം! അങ്ങയുടെ ചിന്തകള്‍ എത്ര അഗാധം!

6

ബുദ്ധിഹീനന് ഇത് അജ്ഞാതമാണ്; ഭോഷന് ഇതു മനസ്‌സിലാക്കാന്‍ കഴിയുന്നില്ല.

7

ദുഷ്ടര്‍ പുല്ലുപോലെ മുളച്ചു പൊങ്ങുന്നു; തിന്‍മ ചെയ്യുന്നവര്‍ തഴച്ചുവളരുന്നു; എങ്കിലും അവര്‍ എന്നേക്കുമായിനശിപ്പിക്കപ്പെടും.

8

കര്‍ത്താവേ, അങ്ങ് എന്നേക്കും ഉന്നതനാണ്.

9

കര്‍ത്താവേ, അങ്ങയുടെ ശത്രുക്കള്‍ നശിക്കും; ദുഷ്‌കര്‍മികള്‍ ചിതറിക്കപ്പെടും.

10

എന്നാല്‍, അവിടുന്ന് എന്റെ കൊമ്പുകാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയര്‍ത്തി; അവിടുന്ന് എന്റെ മേല്‍ പുതിയ തൈലം ഒഴിച്ചു;

11

എന്റെ ശത്രുക്കളുടെ പതനം എന്റെ കണ്ണു കണ്ടു; എന്നെ ആക്രമിക്കുന്ന ദുഷ്ടരുടെദുരന്തം എന്റെ ചെവിയില്‍ കേട്ടു.

12

നീതിമാന്‍മാര്‍ പനപോലെ തഴയ്ക്കും; ലബനോനിലെ ദേവദാരുപോലെ വളരും.

13

അവരെ കര്‍ത്താവിന്റെ ഭവനത്തില്‍നട്ടിരിക്കുന്നു; അവര്‍ നമ്മുടെ ദൈവത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു.

14

വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും; അവര്‍ എന്നുംഇലചൂടി പുഷ്ടിയോടെ നില്‍ക്കും.

15

കര്‍ത്താവു നീതിമാനാണെന്ന് അവര്‍പ്രഘോഷിക്കുന്നു; അവിടുന്നാണ് എന്റെ അഭയശില; അനീതി അവിടുത്തെ തീണ്ടിയിട്ടില്ല.